൧ |
നിങ്ങള്‍ കൈവശമാക്കുവാന്‍ കടന്നുചെല്ലുന്ന ദേശത്തു നിങ്ങള്‍ അനുസരിച്ചു നടക്കേണ്ടതിന്നും നിന്റെ ജീവകാലം ഒക്കെയും നീയും നിന്റെ മകനും മകന്റെ മകനും ഞാന്‍ നിന്നോടു കല്പിക്കുന്ന നിന്റെ ദൈവമായ യഹോവയുടെ എല്ലാചട്ടങ്ങളും കല്പനകളും പ്രമാണിപ്പാന്‍ തക്കവണ്ണം അവനെ ഭയപ്പെടേണ്ടതിന്നും |
൨ |
നീ ദീര്‍ഘായുസ്സോടിരിക്കേണ്ടതിന്നുമായി നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു ഉപദേശിച്ചുതരുവാന് കല്പിച്ചിട്ടുള്ള കല്പനകളും ചട്ടങ്ങളും വിധികളും ഇവ ആകുന്നു. |
൩ |
ആകയാല്‍ യിസ്രായേലേ, നിനക്കു നന്നായിരിക്കേണ്ടതിന്നും നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്തതുപോലെ പാലും തേനും ഒഴുകുന്ന ദേശത്തു നിങ്ങള്‍ ഏറ്റവും വര്‍ദ്ധിക്കേണ്ടതിന്നും നീ കേട്ടു ജാഗ്രതയോടെ അനുസരിച്ചു നടക്ക. |
൪ |
യിസ്രായേലേ, കേള്‍ക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകന്‍ തന്നേ. |
൫ |
നിന്റെ ദൈവമായ യഹോവയെ നീ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം. |
൬ |
ഇന്നു ഞാന്‍ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങള്‍ നിന്റെ ഹൃദയത്തില്‍ ഇരിക്കേണം. |
൭ |
നീ അവയെ നിന്റെ മക്കള്‍ക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടില്‍ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേലക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം. |
൮ |
അവയെ അടയാളമായി നിന്റെ കൈമേല്‍ കെട്ടേണം; അവ നിന്റെ കണ്ണുകള്‍ക്കു മദ്ധ്യേ പട്ടമായി ഇരിക്കേണം. |
൯ |
അവയെ നിന്റെ വീട്ടിന്റെ കട്ടിളകളിന്‍ മേലും പടിവാതിലുകളിലും എഴുതേണം. |
൧൦ |
നിന്റെ ദൈവമായ യഹോവ നിനക്കു തരുമെന്നു അബ്രാഹാം, യിസ്ഹാക്, യാക്കോബ്, എന്ന നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തേക്കു നിന്നെ കൊണ്ടുചെന്നു നീ പണിയാത്ത വലുതും നല്ലതുമായ പട്ടണങ്ങളും |
൧൧ |
നീ നിറെക്കാതെ സകലസമ്പത്തും നിറഞ്ഞിരിക്കുന്ന വീടുകളും നീ കുഴിക്കാത്ത കിണറുകളും നീ നട്ടുണ്ടാക്കാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും നിനക്കു തരികയും നീ തിന്നു തൃപ്തി പ്രാപിക്കയും ചെയ്യുമ്പോള്‍ |
൧൨ |
നിന്നെ അടിമവീടായ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയെ മറക്കാതിരിപ്പാന് സൂക്ഷിച്ചുകൊള്‍ക. |
൧൩ |
നിന്റെ ദൈവമായ യഹോവയെ ഭയപ്പെട്ടു അവനെ സേവിക്കേണം; അവന്റെ നാമത്തില്‍ സത്യം ചെയ്യേണം. |
൧൪ |
നിന്റെ ദൈവമായ യഹോവയുടെ കോപം നിനക്കു വിരോധമായി ജ്വലിച്ചു നിന്നെ ഭൂമിയില്‍നിന്നു നശിപ്പിക്കാതിരിപ്പാന് ചുറ്റുമിരിക്കുന്ന ജാതികളുടെ ദേവന്മാരായ അന്യ ദൈവങ്ങളുടെ പിന്നാലെ നീ പോകരുതു; |
൧൫ |
നിന്റെ ദൈവമായ യഹോവ നിങ്ങളുടെ മദ്ധ്യേ തീക്ഷണതയുള്ള ദൈവം ആകുന്നു. |
൧൬ |
നിങ്ങള്‍ മസ്സയില്വെച്ചു പരീക്ഷിച്ചതുപോലെ നിങ്ങളുടെ ദൈവമായ യഹോവയെ പരീക്ഷിക്കരുതു. |
൧൭ |
നിങ്ങളുടെ ദൈവമായ യഹോവ നിന്നോടു കല്പിച്ചിട്ടുള്ള കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും നിങ്ങള്‍ ജാഗ്രതയോടെ പ്രമാണിക്കേണം. |
൧൮ |
നിനക്കു നന്നായിരിക്കേണ്ടതിന്നും യഹോവ നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത നല്ലദേശം നീ ചെന്നു കൈവശമാക്കേണ്ടതിന്നും യഹോവ അരുളിച്ചെയ്തതുപോലെ |
൧൯ |
നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പില്‍നിന്നു ഔടിച്ചുകളയേണ്ടതിന്നും നീ യഹോവയുടെ മുമ്പാകെ ന്യായവും ഹിതവുമായുള്ളതിനെ ചെയ്യേണം. |
൨൦ |
നമ്മുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള സാക്ഷ്യങ്ങളും ചട്ടങ്ങളും വിധികളും എന്തു എന്നു നാളെ നിന്റെ മകന് നിന്നോടു ചോദിക്കുമ്പോള്‍ നീ നിന്റെ മകനോടു പറയേണ്ടതു എന്തെന്നാല്‍ |
൨൧ |
ഞങ്ങള്‍ മിസ്രയീമില്‍ ഫറവോന്നു അടിമകള്‍ ആയിരുന്നു; എന്നാല്‍ യഹോവ ബലമുള്ള കൈകൊണ്ടു ഞങ്ങളെ മിസ്രയീമില്‍നിന്നു പുറപ്പെടുവിച്ചു. |
൨൨ |
മിസ്രയീമിന്റെയും ഫറവോന്റെയും അവന്റെ സകലകുടുംബത്തിന്റെയും മേല്‍ ഞങ്ങള്‍ കാണ്‍കെ യഹോവ മഹത്തും ഉഗ്രവുമായുള്ള അടയാളങ്ങളും അത്ഭുതങ്ങളും പ്രവര്‍ത്തിച്ചു. |
൨൩ |
ഞങ്ങളേയോ താന്‍ നമ്മുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം തരുവാന്‍ അതില്‍ കൊണ്ടുവന്നാക്കേണ്ടതിന്നു അവിടെ നിന്നു പുറപ്പെടുവിച്ചു |
൨൪ |
എല്ലായ്പോഴും നമുക്കു നന്നായിരിക്കേണ്ടതിന്നും ഇന്നത്തെപ്പോലെ അവന് നമ്മെ ജീവനോടെ രക്ഷിക്കേണ്ടതിന്നുമായി നാം നമ്മുടെ ദൈവമായ യഹോവയെ ഭയപ്പെടുവാനും ഈ എല്ലാ ചട്ടങ്ങളെയും ആചരിപ്പാനും യഹോവ നമ്മോടു കല്പിച്ചു. |
൨൫ |
നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതുപോലെ നാം അവന്റെ മുമ്പാകെ ഈ സകലകല്പനകളും ആചരിപ്പാന്‍ തക്കവണ്ണം കാത്തുകൊള്ളുന്നു എങ്കില്‍ നാം നീതിയുള്ളവരായിരിക്കും.
|
Malayalam Bible 1992 |
Bible Society of India bible |
|
|
|
|
|
|
|
|
|
|
ആവർത്തനപുസ്തകം ൬:1 |
ആവർത്തനപുസ്തകം ൬:2 |
ആവർത്തനപുസ്തകം ൬:3 |
ആവർത്തനപുസ്തകം ൬:4 |
ആവർത്തനപുസ്തകം ൬:5 |
ആവർത്തനപുസ്തകം ൬:6 |
ആവർത്തനപുസ്തകം ൬:7 |
ആവർത്തനപുസ്തകം ൬:8 |
ആവർത്തനപുസ്തകം ൬:9 |
ആവർത്തനപുസ്തകം ൬:10 |
ആവർത്തനപുസ്തകം ൬:11 |
ആവർത്തനപുസ്തകം ൬:12 |
ആവർത്തനപുസ്തകം ൬:13 |
ആവർത്തനപുസ്തകം ൬:14 |
ആവർത്തനപുസ്തകം ൬:15 |
ആവർത്തനപുസ്തകം ൬:16 |
ആവർത്തനപുസ്തകം ൬:17 |
ആവർത്തനപുസ്തകം ൬:18 |
ആവർത്തനപുസ്തകം ൬:19 |
ആവർത്തനപുസ്തകം ൬:20 |
ആവർത്തനപുസ്തകം ൬:21 |
ആവർത്തനപുസ്തകം ൬:22 |
ആവർത്തനപുസ്തകം ൬:23 |
ആവർത്തനപുസ്തകം ൬:24 |
ആവർത്തനപുസ്തകം ൬:25 |
|
|
|
|
|
|
ആവർത്തനപുസ്തകം 1 / ആ 1 |
ആവർത്തനപുസ്തകം 2 / ആ 2 |
ആവർത്തനപുസ്തകം 3 / ആ 3 |
ആവർത്തനപുസ്തകം 4 / ആ 4 |
ആവർത്തനപുസ്തകം 5 / ആ 5 |
ആവർത്തനപുസ്തകം 6 / ആ 6 |
ആവർത്തനപുസ്തകം 7 / ആ 7 |
ആവർത്തനപുസ്തകം 8 / ആ 8 |
ആവർത്തനപുസ്തകം 9 / ആ 9 |
ആവർത്തനപുസ്തകം 10 / ആ 10 |
ആവർത്തനപുസ്തകം 11 / ആ 11 |
ആവർത്തനപുസ്തകം 12 / ആ 12 |
ആവർത്തനപുസ്തകം 13 / ആ 13 |
ആവർത്തനപുസ്തകം 14 / ആ 14 |
ആവർത്തനപുസ്തകം 15 / ആ 15 |
ആവർത്തനപുസ്തകം 16 / ആ 16 |
ആവർത്തനപുസ്തകം 17 / ആ 17 |
ആവർത്തനപുസ്തകം 18 / ആ 18 |
ആവർത്തനപുസ്തകം 19 / ആ 19 |
ആവർത്തനപുസ്തകം 20 / ആ 20 |
ആവർത്തനപുസ്തകം 21 / ആ 21 |
ആവർത്തനപുസ്തകം 22 / ആ 22 |
ആവർത്തനപുസ്തകം 23 / ആ 23 |
ആവർത്തനപുസ്തകം 24 / ആ 24 |
ആവർത്തനപുസ്തകം 25 / ആ 25 |
ആവർത്തനപുസ്തകം 26 / ആ 26 |
ആവർത്തനപുസ്തകം 27 / ആ 27 |
ആവർത്തനപുസ്തകം 28 / ആ 28 |
ആവർത്തനപുസ്തകം 29 / ആ 29 |
ആവർത്തനപുസ്തകം 30 / ആ 30 |
ആവർത്തനപുസ്തകം 31 / ആ 31 |
ആവർത്തനപുസ്തകം 32 / ആ 32 |
ആവർത്തനപുസ്തകം 33 / ആ 33 |
ആവർത്തനപുസ്തകം 34 / ആ 34 |