൧ |
മനുഷ്യപുത്രാ, നീ മൂര്ച്ചയുള്ളോരു വാള് എടുത്തു ക്ഷൌരക്കത്തിയായി പ്രയോഗിച്ചു നിന്റെ തലയും താടിയും ക്ഷൌരംചെയ്ക; പിന്നെ തുലാസ്സു എടുത്തു രോമം തൂക്കി വിഭാഗിക്ക. |
൨ |
നിരോധകാലം തികയുമ്പോള്‍ മൂന്നില്‍ ഒന്നു നീ നഗരത്തിന്റെ നടുവില്‍ തീയില്‍ ഇട്ടു ചുട്ടുകളയേണം; മൂന്നില്‍ ഒന്നു എടുത്തു അതിന്റെ ചുറ്റും വാള്‍കൊണ്ടു അടിക്കേണം; മൂന്നില്‍ ഒന്നു കാറ്റത്തു ചിതറിച്ചുകളയേണം; അവയുടെ പിന്നാലെ ഞാന്‍ വാളൂരും. |
൩ |
അതില്‍നിന്നു കുറഞ്ഞോരു സംഖ്യ നീ എടുത്തു നിന്റെ വസ്ത്രത്തിന്റെ കോന്തലെക്കല്‍ കെട്ടേണം. |
൪ |
ഇതില്‍നിന്നു പിന്നെയും നീ അല്പം എടുത്തു തീയില്‍ ഇട്ടു ചുട്ടുകളയേണം; അതില്‍നിന്നു യിസ്രായേല്‍ ഗൃഹത്തിലേക്കെല്ലാം ഒരു തീ പുറപ്പെടും. |
൫ |
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഇതു യെരൂശലേം ആകുന്നു; ഞാന്‍ അതിനെ ജാതികളുടെ മദ്ധ്യേ വെച്ചിരിക്കുന്നു; അതിന്നു ചുറ്റും രാജ്യങ്ങള്‍ ഉണ്ടു |
൬ |
അതു ദുഷ്പ്രവൃത്തിയില്‍ ജാതികളെക്കാള് എന്റെ ന്യായങ്ങളോടും, ചുറ്റുമുള്ള രാജ്യങ്ങളെക്കാള്‍ എന്റെ ചട്ടങ്ങളോടും മത്സരിച്ചിരിക്കുന്നു; എന്റെ ന്യായങ്ങളെ അവര്‍ തള്ളിക്കളഞ്ഞു; എന്റെ ചട്ടങ്ങളെ അവര്‍ അനുസരിച്ചുനടന്നിട്ടുമില്ല. |
൭ |
അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള് നിങ്ങളുടെ ചുറ്റുമുള്ള ജാതികളെക്കാള് അധികം മത്സരിച്ചു, എന്റെ ചട്ടങ്ങളെ അനുസരിച്ചുനടക്കാതെയും എന്റെ ന്യായങ്ങളെ പ്രമാണിക്കാതെയും ചുറ്റുമുള്ള ജാതികളുടെ ന്യായങ്ങളെപ്പോലും ആചരിക്കാതെയും ഇരിക്കകൊണ്ടു |
൮ |
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഇതാ, ഞാന്‍ തന്നേ നിനക്കു വിരോധമായിരിക്കുന്നു; ജാതികള്‍ കാണ്‍കെ ഞാന്‍ നിന്റെ നടുവില്‍ ന്യായവിധികളെ നടത്തും. |
൯ |
ഞാന്‍ ചെയ്തിട്ടില്ലാത്തതും മേലാല്‍ ഒരിക്കലും ചെയ്യാത്തതും ആയ കാര്യം നിന്റെ സകല മ്ളേച്ഛതകളും നിമിത്തം ഞാന്‍ നിന്നില്‍ പ്രവര്‍ത്തിക്കും. |
൧൦ |
ആകയാല്‍ നിന്റെ മദ്ധ്യേ അപ്പന്മാര് മക്കളെ തിന്നും; മക്കള്‍ അപ്പന്മാരെയും തിന്നും; ഞാന്‍ നിന്നില്‍ ന്യായവിധി നടത്തും; നിന്നിലുള്ള ശേഷിപ്പിനെ ഒക്കെയും ഞാന്‍ എല്ലാ കാറ്റുകളിലേക്കും ചിതറിച്ചുകളയും. |
൧൧ |
അതുകൊണ്ടു യഹോവയായ കര്‍ത്താവു അരുളിച്ചെയ്യുന്നതുനിന്റെ എല്ലാ വെറുപ്പുകളാലും സകല മ്ളേച്ഛതകളാലും എന്റെ വിശുദ്ധമന്ദിരത്തെ നീ അശുദ്ധമാക്കിയതുകൊണ്ടു, എന്നാണ, ഞാനും നിന്നെ ആദരിയാതെ എന്റെ കടാക്ഷം നിങ്കല്‍നിന്നു മാറ്റിക്കളയും; ഞാന്‍ കരുണ കാണിക്കയുമില്ല. |
൧൨ |
നിന്നില്‍ മൂന്നില്‍ ഒന്നു മഹാമാരികൊണ്ടു മരിക്കും; ക്ഷാമംകൊണ്ടും അവര്‍ നിന്റെ നടുവില്‍ മുടിഞ്ഞുപോകും; മൂന്നില്‍ ഒന്നു നിന്റെ ചുറ്റും വാള് കൊണ്ടു വീഴും; മൂന്നില്‍ ഒന്നു ഞാന്‍ എല്ലാ കാറ്റുകളിലേക്കും ചിതറിച്ചുകളകയും അവരുടെ പിന്നാലെ വാളൂരുകയും ചെയ്യും. |
൧൩ |
അങ്ങനെ എന്റെ കോപത്തിന്നു നിവൃത്തി വരും; ഞാന്‍ അവരോടു എന്റെ ക്രോധം തീര്‍ത്തു തൃപ്തനാകും; എന്റെ ക്രോധം അവരില്‍ നിവര്ത്തിക്കുമ്പോള് യഹോവയായ ഞാന്‍ എന്റെ തീക്ഷണതയില്‍ അതിനെ അരുളിച്ചെയ്തു എന്നു അവര്‍ അറിയും. |
൧൪ |
വഴിപോകുന്നവരൊക്കെയും കാണ്‍കെ ഞാന്‍ നിന്നെ നിന്റെ ചുറ്റുമുള്ള ജാതികളുടെ ഇടയില്‍ ശൂന്യവും നിന്ദയുമാക്കും. |
൧൫ |
ഞാന്‍ കോപത്തോടും ക്രോധത്തോടും കഠിനശിക്ഷകളോടും കൂടെ നിന്നില്‍ ന്യായവിധി നടത്തുമ്പോള്‍ നീ നിന്റെ ചുറ്റുമുള്ള ജാതികള്‍ക്കു നിന്ദയും ആക്ഷേപവും ബുദ്ധിയുപദേശവും സ്തംഭനഹേതുവും ആയിരിക്കും; യഹോവയായ ഞാന്‍ അരുളിച്ചെയ്തിരിക്കുന്നു. |
൧൬ |
നിങ്ങളെ നശിപ്പിക്കേണ്ടതിന്നു ക്ഷാമം എന്ന നാശകരമായ ദുരസ്ത്രങ്ങള് ഞാന്‍ എയ്യുമ്പോള്‍, നിങ്ങള്‍ക്കു ക്ഷാമം വര്‍ദ്ധിപ്പിച്ചു നിങ്ങളുടെ അപ്പം എന്ന കോല് ഒടിച്ചുകളയും. നിന്നെ മക്കളില്ലാതെയാക്കേണ്ടതിന്നു ഞാന്‍ ക്ഷാമത്തെയും ദുഷ്ടമൃഗങ്ങളെയും നിങ്ങളുടെ ഇടയില്‍ അയക്കും; മഹാമാരിയും കുലയും നിന്നില്‍ കടക്കും; ഞാന്‍ വാളും നിന്റെ നേരെ വരുത്തും; യഹോവയായ ഞാന്‍ അരുളിച്ചെയ്തിരിക്കുന്നു.
|
Malayalam Bible 1992 |
Bible Society of India bible |
|
|
|
|
|
|
|
|
|
|
എസേക്കിയൽ ൫:1 |
എസേക്കിയൽ ൫:2 |
എസേക്കിയൽ ൫:3 |
എസേക്കിയൽ ൫:4 |
എസേക്കിയൽ ൫:5 |
എസേക്കിയൽ ൫:6 |
എസേക്കിയൽ ൫:7 |
എസേക്കിയൽ ൫:8 |
എസേക്കിയൽ ൫:9 |
എസേക്കിയൽ ൫:10 |
എസേക്കിയൽ ൫:11 |
എസേക്കിയൽ ൫:12 |
എസേക്കിയൽ ൫:13 |
എസേക്കിയൽ ൫:14 |
എസേക്കിയൽ ൫:15 |
എസേക്കിയൽ ൫:16 |
|
|
|
|
|
|
എസേക്കിയൽ 1 / എസ 1 |
എസേക്കിയൽ 2 / എസ 2 |
എസേക്കിയൽ 3 / എസ 3 |
എസേക്കിയൽ 4 / എസ 4 |
എസേക്കിയൽ 5 / എസ 5 |
എസേക്കിയൽ 6 / എസ 6 |
എസേക്കിയൽ 7 / എസ 7 |
എസേക്കിയൽ 8 / എസ 8 |
എസേക്കിയൽ 9 / എസ 9 |
എസേക്കിയൽ 10 / എസ 10 |
എസേക്കിയൽ 11 / എസ 11 |
എസേക്കിയൽ 12 / എസ 12 |
എസേക്കിയൽ 13 / എസ 13 |
എസേക്കിയൽ 14 / എസ 14 |
എസേക്കിയൽ 15 / എസ 15 |
എസേക്കിയൽ 16 / എസ 16 |
എസേക്കിയൽ 17 / എസ 17 |
എസേക്കിയൽ 18 / എസ 18 |
എസേക്കിയൽ 19 / എസ 19 |
എസേക്കിയൽ 20 / എസ 20 |
എസേക്കിയൽ 21 / എസ 21 |
എസേക്കിയൽ 22 / എസ 22 |
എസേക്കിയൽ 23 / എസ 23 |
എസേക്കിയൽ 24 / എസ 24 |
എസേക്കിയൽ 25 / എസ 25 |
എസേക്കിയൽ 26 / എസ 26 |
എസേക്കിയൽ 27 / എസ 27 |
എസേക്കിയൽ 28 / എസ 28 |
എസേക്കിയൽ 29 / എസ 29 |
എസേക്കിയൽ 30 / എസ 30 |
എസേക്കിയൽ 31 / എസ 31 |
എസേക്കിയൽ 32 / എസ 32 |
എസേക്കിയൽ 33 / എസ 33 |
എസേക്കിയൽ 34 / എസ 34 |
എസേക്കിയൽ 35 / എസ 35 |
എസേക്കിയൽ 36 / എസ 36 |
എസേക്കിയൽ 37 / എസ 37 |
എസേക്കിയൽ 38 / എസ 38 |
എസേക്കിയൽ 39 / എസ 39 |
എസേക്കിയൽ 40 / എസ 40 |
എസേക്കിയൽ 41 / എസ 41 |
എസേക്കിയൽ 42 / എസ 42 |
എസേക്കിയൽ 43 / എസ 43 |
എസേക്കിയൽ 44 / എസ 44 |
എസേക്കിയൽ 45 / എസ 45 |
എസേക്കിയൽ 46 / എസ 46 |
എസേക്കിയൽ 47 / എസ 47 |
എസേക്കിയൽ 48 / എസ 48 |