൧ |
അയ്യോ, എന്റെ ജനത്തിന്റെ പുത്രിയുടെ നിഹതന്മാര് നിമിത്തം രാവും പകലും കരയേണ്ടതിന്നു എന്റെ തല വെള്ളവും എന്റെ കണ്ണു കണ്ണുനീരുറവും ആയിരുന്നെങ്കില്‍ കൊള്ളായിരുന്നു! |
൨ |
അയ്യോ, എന്റെ ജനത്തെ വിട്ടു പോയ്ക്കളയേണ്ടതിന്നു മരുഭൂമിയില്‍ വഴിയാത്രക്കാര്ക്കുംള്ള ഒരു സത്രം എനിക്കു കിട്ടിയെങ്കില്‍ കൊള്ളായിരുന്നു! അവരെല്ലാവരും വ്യഭിചാരികളും ദ്രോഹികളുടെ കൂട്ടവുമല്ലോ. |
൩ |
അവര്‍ വ്യാജത്തിന്നായിട്ടു നാവു വില്ലുപോലെ കുലെക്കുന്നു; അവര്‍ സത്യത്തിന്നായിട്ടല്ല ദേശത്തു വീര്യം കാണിക്കുന്നതു; അവര്‍ ഒരു ദോഷം വിട്ടു മറ്റൊരു ദോഷത്തിന്നു പുറപ്പെടുന്നു; അവര്‍ എന്നെ അറിയുന്നില്ല എന്നു യഹോവയുടെ അരുളപ്പാടു. |
൪ |
നിങ്ങള്‍ ഔരോരുത്തനും താന്താന്റെ കൂട്ടുകാരനെ സൂക്ഷിച്ചുകൊള്വിന് ന് ; ഒരു സഹോദരനിലും നിങ്ങള്‍ ആശ്രയിക്കരുതു; ഏതു സഹോദരനും ഉപായം പ്രവര്‍ത്തിക്കുന്നു; ഏതു കൂട്ടുകാരനും നുണ പറഞ്ഞു നടക്കുന്നു. |
൫ |
അവര്‍ ഔരോരുത്തനും താന്താന്റെ കൂട്ടുകാരനെ ചതിക്കും; സത്യം സംസാരിക്കയുമില്ല; വ്യാജം സംസാരിപ്പാന്‍ അവര്‍ നാവിനെ അഭ്യസിപ്പിച്ചിരിക്കുന്നു; നീതികേടു പ്രവൃത്തിപ്പാന് അവര്‍ അദ്ധ്വാനിക്കുന്നു. |
൬ |
നിന്റെ വാസം വഞ്ചനയുടെ നടുവില്‍ ആകുന്നു; വഞ്ചന നിമിത്തം അവര്‍ എന്നെ അറിവാന്‍ നിരസിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു. |
൭ |
അതുകൊണ്ടു സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഇതാ ഞാന്‍ അവരെ ഉരുക്കി ശോധന കഴിക്കും; എന്റെ ജനത്തിന്റെ പുത്രിയെ വിചാരിച്ചു ഞാന്‍ മറ്റെന്തു ചെയ്യേണ്ടു? |
൮ |
അവരുടെ നാവു മരണകരമായ അസ്ത്രമാകുന്നു; അതു വഞ്ചന സംസാരിക്കുന്നു; വായ്കൊണ്ടു ഔരോരുത്തനും താന്താന്റെ കൂട്ടുകാരനോടു സമാധാനം സംസാരിക്കുന്നു; ഉള്ളുകൊണ്ടോ അവന്നായി പതിയിരിക്കുന്നു. |
൯ |
ഇവനിമിത്തം ഞാന്‍ അവരെ സന്ദര്‍ശിക്കാതെ ഇരിക്കുമോ? ഇങ്ങനെയുള്ള ജാതിയോടു ഞാന്‍ പകരം ചെയ്യാതെ ഇരിക്കുമോ എന്നു യഹോവയുടെ അരുളപ്പാടു. |
൧൦ |
പര്വ്വതങ്ങളെക്കുറിച്ചു ഞാന്‍ കരച്ചലും വിലാപവും മരുഭൂമിയിലെ മേച്ചല്പുറങ്ങളെക്കുറിച്ചു പ്രലാപവും തുടങ്ങും; ആരും വഴിപോകാതവണ്ണം അവ വെന്തുപോയിരിക്കുന്നു; കന്നുകാലികളുടെ ഒച്ച കേള്‍ക്കുന്നില്ല; ആകാശത്തിലെ പക്ഷികളും മൃഗങ്ങളും എല്ലാം വിട്ടുപോയിരിക്കുന്നു; |
൧൧ |
ഞാന്‍ യെരൂശലേമിനെ കല്കുന്നുകളും കുറുനരികളുടെ പാര്‍പ്പിടവും ആക്കും; ഞാന്‍ യെഹൂദാപട്ടണങ്ങളെ നിവാസികള്‍ എല്ലാതാകുംവണ്ണം ശൂന്യമാക്കിക്കളയും. |
൧൨ |
ഇതു ഗ്രഹിപ്പാന്‍ തക്ക ജ്ഞാനമുള്ളവന് ആര്? അവതിനെ പ്രസ്താവിപ്പാന്‍ തക്കവണ്ണം യഹോവയുടെ വായ് ആരോടു അരുളിച്ചെയ്തു? ആരും വഴിപോകാതവണ്ണം ദേശം നശിച്ചു മരുഭൂമിപോലെ വെന്തുപോകുവാന് സംഗതി എന്തു? |
൧൩ |
യഹോവ അരുളിച്ചെയ്യുന്നതുഞന് അവരുടെ മുമ്പില്‍ വെച്ച ന്യായപ്രമാണം അവര്‍ ഉപേക്ഷിച്ചു എന്റെ വാക്കു കേള്‍ക്കയോ അതു അനുസരിച്ചു നടക്കയോ ചെയ്യാതെ |
൧൪ |
തങ്ങളുടെ ഹൃദയത്തിന്റെ ശാഠ്യത്തെയും തങ്ങളുടെ പിതാക്കന്മാര് തങ്ങളെ അഭ്യസിപ്പിച്ച ബാല്‍വിഗ്രഹങ്ങളെയും അനുസരിച്ചു നടന്നതുകൊണ്ടു, |
൧൫ |
യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് ഈ ജനത്തെ കാഞ്ഞിരംകൊണ്ടു പോഷിപ്പിച്ചു നഞ്ചുവെള്ളം കുടിപ്പിക്കും. |
൧൬ |
അവരും അവരുടെ പിതാക്കന്മാരും അറിയാത്ത ജാതികളുടെ ഇടയില്‍ ഞാന്‍ അവരെ ചിന്നിച്ചു, അവരെ മുടിക്കുവോളം അവരുടെ പിന്നാലെ വാള് അയക്കും. |
൧൭ |
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള് ചിന്തിച്ചു വിലാപക്കാരത്തികളെ വിളിച്ചു വരുത്തുവിന് ; സാമര്‍ത്ഥ്യമുള്ള സ്ത്രീകളെ ആളയച്ചു വരുത്തുവിന് . |
൧൮ |
നമ്മുടെ കണ്ണില്‍നിന്നു കണ്ണുനീര് ഒഴുകത്തക്കവണ്ണവും നമ്മുടെ കണ്പോളയില്നിന്നു വെള്ളം ചാടത്തക്കവണ്ണവും അവര്‍ ബദ്ധപ്പെട്ടു വിലാപം കഴിക്കട്ടെ. |
൧൯ |
സീയോനില്‍നിന്നു ഒരു വിലാപം കേള്‍ക്കുന്നു; നാം എത്ര ശൂന്യമായിരിക്കുന്നു; നാം അത്യന്തം നാണിച്ചിരിക്കുന്നു; നാം ദേശത്തെ വിട്ടുപോയല്ലോ; നമ്മുടെ നിവാസങ്ങളെ അവര്‍ തള്ളിയിട്ടുകളഞ്ഞിരിക്കുന്നു. |
൨൦ |
എന്നാല്‍ സ്ത്രീകളേ, യഹോവയുടെ വചനം കേള്‍പ്പിന്‍ ; നിങ്ങളുടെ ചെവി അവന്റെ വായിലെ വചനം ശ്രദ്ധിക്കട്ടെ; നിങ്ങളുടെ പുത്രിമാരെ വിലാപവും ഔരോരുത്തി താന്താന്റെ കൂട്ടുകാരത്തിയെ പ്രലാപവും അഭ്യസിപ്പിപ്പിന് . |
൨൧ |
വിശാലസ്ഥലത്തുനിന്നു പൈതങ്ങളെയും വീഥികളില്നിന്നു യുവാക്കളെയും ഛേദിച്ചുകളയേണ്ടതിന്നു മരണം നമ്മുടെ കിളിവാതിലുകളില്‍കൂടി കയറി നമ്മുടെ അരമനകളിലേക്കു പ്രവേശിച്ചിരിക്കുന്നു. |
൨൨ |
മനുഷ്യരുടെ ശവങ്ങള് വയലിലെ ചാണകംപോലെയും കൊയ്ത്തുകാരന്റെ പിമ്പിലെ അരിപ്പിടിപോലെയും വീഴും; ആരും അവയെ കൂട്ടിച്ചേര്ക്കയില്ല എന്നു യഹോവയുടെ അരുളപ്പാടു എന്നു പറക. |
൨൩ |
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുജ്ഞാനി തന്റെ ജ്ഞാനത്തില്‍ പ്രശംസിക്കരുതു; ബലവാന് തന്റെ ബലത്തില്‍ പ്രശംസിക്കരുതു; ധനവാന് തന്റെ ധനത്തിലും പ്രശംസിക്കരുതു. |
൨൪ |
പ്രശംസിക്കുന്നവനോയഹോവയായ ഞാന്‍ ഭൂമിയില്‍ ദയയും ന്യായവും നീതിയും പ്രവര്‍ത്തിക്കുന്നു എന്നിങ്ങനെ എന്ന ഗ്രഹിച്ചറിയുന്നതില്‍ തന്നേ പ്രശംസിക്കട്ടെ; ഇതില്‍ അല്ലോ എനിക്കു പ്രസാദമുള്ളതു എന്നു യഹോവയുടെ അരുളപ്പാടു. |
൨൫ |
ഇതാ മിസ്രയീം, യെഹൂദാ, ഏദോം, അമ്മോന്യര്‍, മോവാബ്, തലയുടെ അരികു വടിക്കുന്ന മരുവാസികള്‍ എന്നിങ്ങനെ അഗ്രചര്‍മ്മത്തോടുകൂടിയ സകല പരിച്ഛേദനക്കാരെയും ഞാന്‍ ശിക്ഷിപ്പാനുള്ള കാലം വരുന്നു. |
൨൬ |
സകലജാതികളും അഗ്രചര്‍മ്മികളല്ലോ; എന്നാല്‍ യിസ്രായേല്‍ഗൃഹം ഒക്കെയും ഹൃദയത്തില്‍ അഗ്രചര്‍മ്മികളാകുന്നു എന്നു യഹോവയുടെ അരുളപ്പാടു.
|
Malayalam Bible 1992 |
Bible Society of India bible |
|
|
|
|
|
|
|
|
|
|
ജെറേമിയ ൮:1 |
ജെറേമിയ ൮:2 |
ജെറേമിയ ൮:3 |
ജെറേമിയ ൮:4 |
ജെറേമിയ ൮:5 |
ജെറേമിയ ൮:6 |
ജെറേമിയ ൮:7 |
ജെറേമിയ ൮:8 |
ജെറേമിയ ൮:9 |
ജെറേമിയ ൮:10 |
ജെറേമിയ ൮:11 |
ജെറേമിയ ൮:12 |
ജെറേമിയ ൮:13 |
ജെറേമിയ ൮:14 |
ജെറേമിയ ൮:15 |
ജെറേമിയ ൮:16 |
ജെറേമിയ ൮:17 |
ജെറേമിയ ൮:18 |
ജെറേമിയ ൮:19 |
ജെറേമിയ ൮:20 |
ജെറേമിയ ൮:21 |
ജെറേമിയ ൮:22 |
ജെറേമിയ ൮:23 |
ജെറേമിയ ൮:24 |
ജെറേമിയ ൮:25 |
ജെറേമിയ ൮:26 |
|
|
|
|
|
|
ജെറേമിയ 1 / ജെറ 1 |
ജെറേമിയ 2 / ജെറ 2 |
ജെറേമിയ 3 / ജെറ 3 |
ജെറേമിയ 4 / ജെറ 4 |
ജെറേമിയ 5 / ജെറ 5 |
ജെറേമിയ 6 / ജെറ 6 |
ജെറേമിയ 7 / ജെറ 7 |
ജെറേമിയ 8 / ജെറ 8 |
ജെറേമിയ 9 / ജെറ 9 |
ജെറേമിയ 10 / ജെറ 10 |
ജെറേമിയ 11 / ജെറ 11 |
ജെറേമിയ 12 / ജെറ 12 |
ജെറേമിയ 13 / ജെറ 13 |
ജെറേമിയ 14 / ജെറ 14 |
ജെറേമിയ 15 / ജെറ 15 |
ജെറേമിയ 16 / ജെറ 16 |
ജെറേമിയ 17 / ജെറ 17 |
ജെറേമിയ 18 / ജെറ 18 |
ജെറേമിയ 19 / ജെറ 19 |
ജെറേമിയ 20 / ജെറ 20 |
ജെറേമിയ 21 / ജെറ 21 |
ജെറേമിയ 22 / ജെറ 22 |
ജെറേമിയ 23 / ജെറ 23 |
ജെറേമിയ 24 / ജെറ 24 |
ജെറേമിയ 25 / ജെറ 25 |
ജെറേമിയ 26 / ജെറ 26 |
ജെറേമിയ 27 / ജെറ 27 |
ജെറേമിയ 28 / ജെറ 28 |
ജെറേമിയ 29 / ജെറ 29 |
ജെറേമിയ 30 / ജെറ 30 |
ജെറേമിയ 31 / ജെറ 31 |
ജെറേമിയ 32 / ജെറ 32 |
ജെറേമിയ 33 / ജെറ 33 |
ജെറേമിയ 34 / ജെറ 34 |
ജെറേമിയ 35 / ജെറ 35 |
ജെറേമിയ 36 / ജെറ 36 |
ജെറേമിയ 37 / ജെറ 37 |
ജെറേമിയ 38 / ജെറ 38 |
ജെറേമിയ 39 / ജെറ 39 |
ജെറേമിയ 40 / ജെറ 40 |
ജെറേമിയ 41 / ജെറ 41 |
ജെറേമിയ 42 / ജെറ 42 |
ജെറേമിയ 43 / ജെറ 43 |
ജെറേമിയ 44 / ജെറ 44 |
ജെറേമിയ 45 / ജെറ 45 |
ജെറേമിയ 46 / ജെറ 46 |
ജെറേമിയ 47 / ജെറ 47 |
ജെറേമിയ 48 / ജെറ 48 |
ജെറേമിയ 49 / ജെറ 49 |
ജെറേമിയ 50 / ജെറ 50 |
ജെറേമിയ 51 / ജെറ 51 |
ജെറേമിയ 52 / ജെറ 52 |