൧ |
ബെന്യാമീന് മക്കളേ, യെരൂശലേമിന്റെ നടുവില്‍നിന്നു ഔടിപ്പോകുവിന്‍ ; തെക്കോവയില്‍ കാഹളം ഊതുവിന്‍ ; ബേത്ത്--ഹക്കേരെമില്‍ ഒരു തീക്കുറി ഉയര്‍ത്തുവിന്‍ വടക്കു നിന്നു അനര്‍ഥവും മഹാ നാശവും കാണായ്വരുന്നു. |
൨ |
സുന്ദരിയും സുഖഭോഗിനിയുമായ സീയോന് പുത്രിയെ ഞാന്‍ മുടിച്ചുകളയും. |
൩ |
അവളുടെ അടുക്കല്‍ ഇടയന്മാര് ആട്ടിന്‍ കൂട്ടങ്ങളോടുകൂടെ വരും; അവര്‍ അവള്‍ക്കെതിരെ ചുറ്റിലും കൂടാരം അടിക്കും; അവര്‍ ഔരോരുത്തന് താന്താന്റെ ഭാഗത്തു മേയിക്കും. |
൪ |
അതിന്റെ നേരെ പടയൊരുക്കുവിന്‍ ! എഴുന്നേല്പിന്‍ ഉച്ചെക്കു തന്നേ നമുക്കു കയറിച്ചെല്ലാം! അയ്യോ കഷ്ടം! നേരം വൈകി നിഴല്‍ നീണ്ടുപോയി. |
൫ |
എഴുന്നേല്പിന്‍ ! രാത്രിയില്‍ നാം കയറിച്ചെന്നു അതിലെ അരമനകളെ നശിപ്പിക്കുക! |
൬ |
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം കല്പിക്കുന്നുവൃക്ഷം മുറിപ്പിന്‍ ! യെരൂശലേമിന്നു നേരെ വാട കോരുവിന് ! സന്ദര്‍ശിക്കപ്പെടുവാനുള്ള നഗരം ഇതുതന്നേ; അതിന്റെ അകം മുഴുവനും പീഡനം നിറഞ്ഞിരിക്കുന്നു; |
൭ |
കിണറ്റില്‍ പച്ചവെള്ളം നിറഞ്ഞിരിക്കുന്നതുപോലെ അതില്‍ എപ്പോഴും പുതിയ ദുഷ്ടത സംഭവിക്കുന്നു; സാഹസവും കവര്‍ച്ചയുമേ അവിടെ കേള്‍പ്പാനുള്ളു; എന്റെ മുമ്പില്‍ എപ്പോഴും ദീനവും മുറിവും മാത്രമേയുള്ളു. |
൮ |
യെരൂശലേമേ, എന്റെ ഉള്ളം നിന്നെ വിട്ടുപിരിയാതെയും ഞാന്‍ നിന്നെ ശൂന്യവും നിര്‍ജ്ജനപ്രദേശവും ആക്കാതെയും ഇരിക്കേണ്ടതിന്നു ഉപദേശം കൈക്കൊള്‍ക. |
൯ |
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേലിന്റെ ശേഷിപ്പിനെ മുന്തിരിപ്പഴംപോലെ അരിച്ചു പറിക്കും; മുന്തിരിപ്പഴം പറിക്കുന്നവനെപ്പോലെ നിന്റെ കൈ വീണ്ടും വള്ളികളിലേക്കു നീട്ടുക. |
൧൦ |
അവര്‍ കേള്പ്പാന് തക്കവണ്ണം ഞാന്‍ ആരോടു സംസാരിച്ചു സാക്ഷീകരിക്കേണ്ടു? അവരുടെ ചെവിക്കു പരിച്ഛേദന ഇല്ലായ്കയാല്‍ ശ്രദ്ധിപ്പാന്‍ അവര്‍ക്കും കഴികയില്ല; യഹോവയുടെ വചനം അവര്‍ക്കും നിന്ദയായിരിക്കുന്നു; അവര്‍ക്കും അതില്‍ ഇഷ്ടമില്ല. |
൧൧ |
ആകയാല്‍ ഞാന്‍ യഹോവയുടെ ക്രോധംകൊണ്ടു നിറഞ്ഞിരിക്കുന്നു; അതു അടക്കിവെച്ചു ഞാന്‍ തളര്‍ന്നുപോയി; ഞാന്‍ അതു വീഥികളിലെ കുട്ടികളിന്മേലും യൌവനക്കാരുടെ സംഘത്തിന്മേലും ഒരുപോലെ ഒഴിച്ചുകളയും; ഭര്‍ത്താവും ഭാര്യയും വൃദ്ധനും വയോധികനും കൂടെ പിടിപെടും. |
൧൨ |
അവരുടെ വീടുകളും നിലങ്ങളും ഭാര്യമാരും എല്ലാം അന്യന്മാര്‍ക്കും ആയിപ്പോകും; ഞാന്‍ എന്റെ കൈ ദേശത്തിലെ നിവാസികളുടെ നേരെ നീട്ടും എന്നു യഹോവയുടെ അരുളപ്പാടു. |
൧൩ |
അവരൊക്കെയും ആബാലവൃദ്ധം ദ്രവ്യാഗ്രഹികള്‍ ആകുന്നു; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവര്‍ത്തിക്കുന്നു. |
൧൪ |
സമാധാനം ഇല്ലാതിരിക്കെ, സമാധാനം സമാധാനം എന്നു അവര്‍ പറഞ്ഞു എന്റെ ജനത്തിന്റെ മുറിവിന്നു ലഘുവായി ചികിത്സിക്കുന്നു. |
൧൫ |
മ്ളേച്ഛത പ്രവര്‍ത്തിച്ചതുകൊണ്ടു അവര്‍ ലജ്ജിക്കേണ്ടിവരും; അവര്‍ ലജ്ജിക്കയോ നാണം അറികയോ ചെയ്തിട്ടില്ല; അതുകൊണ്ടു വീഴുന്നവരുടെ ഇടയില്‍ അവര്‍ വീണുപോകും; ഞാന്‍ അവരെ സന്ദര്‍ശിക്കുന്ന കാലത്തു അവര്‍ ഇടറി വീഴും എന്നു യഹോവയുടെ അരുളപ്പാടു. |
൧൬ |
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള് വഴികളില്‍ ചെന്നു നല്ലവഴി ഏതെന്നു പഴയ പാതകളെ നോക്കി ചോദിച്ചു അതില്‍ നടപ്പിന് ; എന്നാല്‍ നിങ്ങളുടെ മനസ്സിന്നു വിശ്രാമം ലഭിക്കും. അവരോഞങ്ങള്‍ അതില്‍ നടക്കയില്ല എന്നു പറഞ്ഞു. |
൧൭ |
ഞാന്‍ നിങ്ങള്‍ക്കു കാവല്ക്കാരെ ആക്കികാഹളനാദം ശ്രദ്ധിപ്പിന് എന്നു കല്പിച്ചു; എന്നാല്‍ അവര്‍ഞങ്ങള്‍ ശ്രദ്ധിക്കയില്ല എന്നു പറഞ്ഞു. |
൧൮ |
അതുകൊണ്ടു ജാതികളേ, കേള്‍പ്പിന്‍ ; സഭയേ, അവരുടെ ഇടയില്‍ നടക്കുന്നതു അറിഞ്ഞുകൊള്‍ക. |
൧൯ |
ഭൂമിയോ, കേള്‍ക്ക; ഈ ജനം എന്റെ വചനങ്ങളെ ശ്രദ്ധിക്കാതെ എന്റെ ന്യായപ്രമാണത്തെ നിരസിച്ചുകളഞ്ഞതുകൊണ്ടു, ഞാന്‍ അവരുടെ വിചാരങ്ങളുടെ ഫലമായി അനര്‍ത്ഥം അവരുടെമേല്‍ വരുത്തും. |
൨൦ |
ശെബയില്‍നിന്നു കുന്തുരുക്കവും ദൂരദേശത്തുനിന്നു വയമ്പും എനിക്കു കൊണ്ടുവരുന്നതു എന്തിനു? നിങ്ങളുടെ ഹോമയാഗങ്ങളില്‍ എനിക്കു പ്രസാദമില്ല; നിങ്ങളുടെ ഹനനയാഗങ്ങളില്‍ എനിക്കു ഇഷ്ടവുമില്ല. |
൨൧ |
ആകയാല്‍ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് ഈ ജനത്തിന്റെ മുമ്പില്‍ ഇടര്‍ച്ചകളെ വേക്കും; പിതാക്കന്മാരും പുത്രന്മാരും ഒരുപോലെ അതിന്മേല് തട്ടി വീഴും; അയല്‍ക്കാരനും കൂട്ടുകാരനും നശിച്ചുപോകും. |
൨൨ |
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഇതാ, വടക്കുദേശത്തുനിന്നു ഒരു ജാതി വരുന്നു; ഭൂമിയുടെ അറ്റങ്ങളില്‍നിന്നു ഒരു മഹാജാതി ഉണര്‍ന്നുവരും. |
൨൩ |
അവര്‍ വില്ലും കുന്തവും എടുത്തിരിക്കുന്നു; അവര്‍ ക്രൂരന്മാര്; കരുണയില്ലാത്തവര്‍ തന്നേ; അവരുടെ ആരവം കടല്‍പോലെ ഇരെക്കുന്നു; സീയോന് പുത്രീ, അവര്‍ നിന്റെ നേരെ യുദ്ധസന്നദ്ധരായി ഔരോരുത്തരും കുതിരപ്പുറത്തു കയറി അണിനിരന്നു നിലക്കുന്നു. |
൨൪ |
അതിന്റെ വര്‍ത്തമാനം കേട്ടിട്ടു ഞങ്ങളുടെ ധൈര്യം ക്ഷയിച്ചു, നോവു കിട്ടിയ സ്ത്രീയെപ്പോലെ മഹാവ്യസനവും അതിവേദനയും ഞങ്ങളെ പിടിച്ചിരിക്കുന്നു. |
൨൫ |
നിങ്ങള്‍ വയലിലേക്കു ചെല്ലരുതു; വഴിയില്‍ നടക്കയുമരുതു; അവിടെ ശത്രുവിന്റെ വാളും ചുറ്റും ഭയവും ഉണ്ടു. |
൨൬ |
എന്റെ ജനത്തിന്റെ പുത്രീ, രട്ടുടുത്തു വെണ്ണീറില്‍ ഉരുളുക; ഏകജാതനെക്കുറിച്ചു എന്നപോലെയുള്ള ദുഃഖവും കഠിനമായുള്ള വിലാപവും കഴിച്ചുകൊള്‍ക; സംഹാരകന്‍ പെട്ടെന്നു നമ്മുടെ നേരെ വരും. |
൨൭ |
നീ എന്റെ ജനത്തിന്റെ നടപ്പു പരീക്ഷിച്ചറിയേണ്ടതിന്നു ഞാന്‍ നിന്നെ അവരുടെ ഇടയില്‍ ഒരു പരീക്ഷകനും മാറ്റുനോക്കുന്നവനും ആക്കി വെച്ചിരിക്കുന്നു. |
൨൮ |
അവരെല്ലാവരും മഹാ മത്സരികള്‍, നുണപറഞ്ഞു നടക്കുന്നവര്‍; ചെമ്പും ഇരിമ്പും അത്രേ; അവരെല്ലാവരും വഷളത്വം പ്രവര്‍ത്തിക്കുന്നു. |
൨൯ |
തുരുത്തി ഊതുന്നു; തീയില്‍നിന്നു വരുന്നതു ഈയമത്രേ; ഊതിക്കഴിക്കുന്ന പണി വെറുതെ; ദുഷ്ടന്മാര് നീങ്ങിപ്പോകുന്നില്ലല്ലോ. |
൩൦ |
യഹോവ അവരെ ത്യജിച്ചുകളഞ്ഞതുകൊണ്ടു അവര്‍ക്കും കറക്കന് വെള്ളി എന്നു പേരാകും. sയഹോവയിങ്കല്‍നിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാല്‍ |
൩൧ |
നീ യഹോവയുടെ ആലയത്തിന്റെ വാതില്ക്കല് നിന്നുകൊണ്ടുയഹോവയെ നമസ്കരിപ്പാന്‍ ഈ വാതിലുകളില്‍കൂടി കടക്കുന്നവരായ എല്ലാ യെഹൂദയുമായുള്ളോരേ, യഹോവയുടെ അരുളപ്പാടു കേള്‍പ്പിന്‍ എന്നീ വചനം വിളിച്ചു പറക. |
൩൨ |
യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കുവിന്‍ ; എന്നാല്‍ ഞാന്‍ നിങ്ങളെ ഈ സ്ഥലത്തു വസിക്കുമാറാക്കും. |
൩൩ |
യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം എന്നിങ്ങനെയുള്ള വ്യാജവാക്കുകളില്‍ ആശ്രയിക്കരുതു. |
൩൪ |
നിങ്ങളുടെ നടപ്പും പ്രവൃത്തികളും നിങ്ങള്‍ വാസ്തവമായി നന്നാക്കുന്നുവെങ്കില്‍, നിങ്ങള്‍ തമ്മില്‍തമ്മില്‍ ന്യായം നടത്തുന്നുവെങ്കില്‍, |
൩൫ |
പരദേശിയെയും അനാഥനെയും വിധവയെയും പീഡിപ്പിക്കാതെയും കുറ്റമില്ലാത്ത രക്തം ഈ സ്ഥലത്തു ചിന്നിക്കാതെയും നിങ്ങള്‍ക്കു ആപത്തിന്നായി അന്യദേവന്മാരോടു ചെന്നു ചേരാതെയും ഇരിക്കുന്നു എങ്കില്‍, |
൩൬ |
ഞാന്‍ നിങ്ങളുടെ പിതാക്കന്മാര്ക്കും കൊടുത്ത ദേശമായ ഈ സ്ഥലത്തു നിങ്ങളെ എന്നും എന്നേക്കും വസിക്കുമാറാക്കും. |
൩൭ |
നിങ്ങള്‍ പ്രയോജനമില്ലാത്ത വ്യാജവാക്കുകളില്‍ ആശ്രയിക്കുന്നു. |
൩൮ |
നിങ്ങള്‍ മോഷ്ടിക്കയും കുലചെയ്കയും വ്യഭിചരിക്കയും കള്ളസ്സത്യം ചെയ്കയും ബാലിന്നു ധൂപം കാട്ടുകയും നിങ്ങള്‍ അറിയാത്ത ദേവന്മാരോടു ചെന്നു ചേരുകയും ചെയ്യുന്നു. |
൩൯ |
പിന്നെ വന്നു എന്റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയത്തില്‍ എന്റെ സന്നിധിയില്‍ നിന്നുകൊണ്ടുഞങ്ങള്‍ രക്ഷപ്പെട്ടിരിക്കുന്നു എന്നു പറയുന്നതു ഈ മ്ളേച്ഛതകളൊക്കെയും ചെയ്യേണ്ടതിന്നു തന്നേയോ? |
൪൦ |
എന്റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയം കള്ളന്മാരുടെ ഗുഹ എന്നു നിങ്ങള്‍ക്കു തോന്നുന്നുവോ? എനിക്കും അതു അങ്ങിനെ തന്നേ തോന്നുന്നു എന്നു യഹോവയുടെ അരുളപ്പാടു. |
൪൧ |
എന്നാല്‍ ആദിയില്‍ എന്റെ നാമം വിളിച്ചിരുന്ന ശീലോവില്‍ ഉള്ള എന്റെ വാസസ്ഥലത്തു നിങ്ങള്‍ ചെന്നു എന്റെ ജനമായ യിസ്രായേലിന്റെ ദുഷ്ടതനിമിത്തം ഞാന്‍ അതിനോടു ചെയ്തതു നോക്കുവിന്‍ ! |
൪൨ |
ആകയാല്‍ നിങ്ങള്‍ ഈ പ്രവൃത്തികളെ ഒക്കെയും ചെയ്കയും ഞാന്‍ അതികാലത്തും ഇടവിടാതെയും നിങ്ങളോടു സംസാരിച്ചുവന്നിട്ടും നിങ്ങള്‍ കേള്‍ക്കാതിരിക്കയും ഞാന്‍ നിങ്ങളെ വിളിച്ചിട്ടും നിങ്ങള്‍ ഉത്തരം പറയാതിരിക്കയും ചെയ്കകൊണ്ടു, |
൪൩ |
എന്റെ നാമം വിളിച്ചിരിക്കുന്നതും നിങ്ങള്‍ ആശ്രയിക്കുന്നതുമായ ഈ ആലയത്തോടും നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്ക്കും ഞാന്‍ തന്നിരിക്കുന്ന ഈ സ്ഥലത്തോടും ശീലോവോടു ചെയ്തതുപോലെ ഞാന്‍ ചെയ്യും. |
൪൪ |
നിങ്ങളുടെ സകലസഹോദരന്മാരുമായ എഫ്രയീംസന്തതിയെ ഒക്കെയും ഞാന്‍ തള്ളിക്കളഞ്ഞതുപോലെ നിങ്ങളെയും എന്റെ മുമ്പില്‍നിന്നു തള്ളിക്കളയും എന്നു യഹോവയുടെ അരുളപ്പാടു. |
൪൫ |
അതുകൊണ്ടു നീ ഈ ജനത്തിന്നു വേണ്ടി പ്രാര്‍ത്ഥിക്കരുതു; അവര്‍ക്കും വേണ്ടി യാചനയും പ്രാര്‍ത്ഥനയും കഴിക്കരുതു; എന്നോടു പക്ഷവാദം ചെയ്കയുമരുതു; ഞാന്‍ നിന്റെ അപേക്ഷ കേള്‍ക്കയില്ല. |
൪൬ |
യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ വീഥികളിലും അവര്‍ ചെയ്യുന്നതു നീ കാണുന്നില്ലയോ? |
൪൭ |
എനിക്കു കോപം വരത്തക്കവണ്ണം അവര്‍ ആകാശരാജ്ഞിക്കു അപ്പം ചുടേണ്ടതിന്നും അന്യദേവന്മാര്‍ക്കും പാനീയബലി പകരേണ്ടതിന്നും മക്കള്‍ വിറകു പെറുക്കുകയും അപ്പന്മാര് തീ കത്തിക്കയും സ്ത്രീകള്‍ മാവു കുഴെക്കുകയും ചെയ്യുന്നു. |
൪൮ |
എന്നാല്‍ അവര്‍ എന്നെയോ മുഷിപ്പിക്കുന്നതു? സ്വന്തലജ്ജെക്കായിട്ടു തങ്ങളെ തന്നേയല്ലയോ എന്നു യഹോവയുടെ അരുളപ്പാടു. |
൪൯ |
അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഇതാ, എന്റെ കോപവും എന്റെ ക്രോധവും ഈ സ്ഥലത്തു മനുഷ്യന്റെ മേലും മൃഗത്തിന്മേലും പറമ്പിലെ വൃക്ഷങ്ങളിന്മേലും നിലത്തിലെ വിളവിന്മേലും ചൊരിയും; അതു കെട്ടുപോകാതെ ജ്വലിച്ചുകൊണ്ടിരിക്കും. |
൫൦ |
യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള് ഹനനയാഗങ്ങളോടു ഹോമയാഗങ്ങളും കൂട്ടി മാംസം തിന്നുവിന് . |
൫൧ |
ഞാന്‍ നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളില്‍ ഹോമയാഗങ്ങളെക്കുറിച്ചാകട്ടെ ഹനനയാഗങ്ങളെക്കുറിച്ചാകട്ടെ അവരോടു സംസാരിക്കയോ കല്പിക്കയോ ചെയ്തിട്ടില്ല. |
൫൨ |
എന്റെ വാക്കു കേട്ടനുസരിപ്പിന്‍ ; എന്നാല്‍ ഞാന്‍ നിങ്ങള്‍ക്കു ദൈവമായും നിങ്ങള്‍ എനിക്കു ജനമായും ഇരിക്കും; നിങ്ങള്‍ക്കു നന്നായിരിക്കേണ്ടതിന്നു ഞാന്‍ നിങ്ങളോടു കല്പിച്ചിട്ടുള്ള വഴികളിലൊക്കെയും നടപ്പിന് എന്നീ കാര്യമത്രേ ഞാന്‍ അവരോടു കല്പിച്ചതു. |
൫൩ |
എന്നാല്‍ അവര്‍ അനുസരിക്കയോ ശ്രദ്ധിക്കയോ ചെയ്യാതെ തങ്ങളുടെ ദുഷ്ടഹൃദയത്തിന്റെ ആലോചനയിലും ദുശ്ശാഠ്യത്തിലും നടന്നു മുമ്പോട്ടല്ല പുറകോട്ടു തന്നേ പൊയ്ക്കളഞ്ഞു. |
൫൪ |
നിങ്ങളുടെ പിതാക്കന്മാര് മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാള്‍മുതല്‍ ഇന്നുവരെയും ഞാന്‍ അതികാലത്തും ഇടവിടാതെയും പ്രവാചകന്മാരായ എന്റെ സകലദാസന്മാരെയും നിങ്ങളുടെ അടുക്കല്‍ പറഞ്ഞയച്ചുവന്നു. |
൫൫ |
എന്നിട്ടും എന്നെ കേട്ടനുസരിക്കയോ ശ്രദ്ധിക്കയോ ചെയ്യാതെ അവര്‍ ദുശ്ശാഠ്യം കാട്ടി തങ്ങളുടെ പിതാക്കന്മാരെക്കാള് അധികം ദോഷം ചെയ്തു. |
൫൬ |
ഈ വചനങ്ങളെ ഒക്കെയും നീ അവരോടു പറയുമ്പോള്‍ അവര്‍ നിനക്കു ചെവി തരികയില്ല; നീ അവരെ വിളിക്കുമ്പോള്‍ അവര്‍ ഉത്തരം പറകയില്ല; |
൫൭ |
എന്നാല്‍ നീ അവരോടു പറയേണ്ടതുതങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിക്കയോ ഉപദേശം കൈക്കൊള്‍കയോ ചെയ്യാത്ത ജാതിയാകുന്നു ഇതു; വിശ്വസ്തത നശിച്ചു അവരുടെ വായില്‍നിന്നും നിര്‍മ്മൂലമായിരിക്കുന്നു. |
൫൮ |
നിന്റെ തലമുടി കത്രിച്ചു എറിഞ്ഞുകളക; മൊട്ടക്കുന്നിന്മേല്‍ കയറി വിലാപം കഴിക്ക; യഹോവ തന്റെ ക്രോധത്തിന്റെ സന്തതിയെ ഉപേക്ഷിച്ചു തള്ളിക്കളഞ്ഞിരിക്കുന്നു. |
൫൯ |
യെഹൂദാപുത്രന്മാര്‍ എനിക്കു അനിഷ്ടമായുള്ളതു ചെയ്തു എന്നു യഹോവയുടെ അരുളപ്പാടു. എന്റെ നാമം വിളിച്ചിരിക്കുന്ന ആലയത്തെ മലിനമാക്കുവാന്‍ തക്കവണ്ണം അവര്‍ തങ്ങളുടെ മ്രേച്ഛവിഗ്രഹങ്ങളെ അതില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. |
൬൦ |
തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിയില്‍ ഇട്ടു ദഹിപ്പിക്കേണ്ടതിന്നു അവര്‍ ബെന്‍ ഹിന്നോംതാഴ്വരയിലുള്ള തോഫെത്തിലെ പൂജാഗിരികളെ പണിതിരിക്കുന്നു; അതു ഞാന്‍ കല്പിച്ചതല്ല; എന്റെ മനസ്സില്‍ തോന്നിയതുമല്ല. |
൬൧ |
അതുകൊണ്ടു ഇനി അതിന്നു തോഫെത്ത് എന്നും ബെന്‍ ഹിന്നോംതാഴ്വര എന്നും പേരു പറയാതെ കുലത്താഴ്വര എന്നു പേര് വിളിക്കുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു. വേറെ സ്ഥലം ഇല്ലായ്കകൊണ്ടു അവര്‍ തോഫെത്തില്‍ ശവം അടക്കും. |
൬൨ |
എന്നാല്‍ ഈ ജനത്തിന്റെ ശവങ്ങള് ആകാശത്തിലെ പക്ഷികള്‍ക്കും ഭൂമിയിലെ കാട്ടുമൃഗങ്ങള്‍ക്കും ഇരയായിത്തീരും; ആരും അവയെ ആട്ടിക്കളകയുമില്ല.
|
Malayalam Bible 1992 |
Bible Society of India bible |
|
|
|
|
|
|
|
|
|
|
ജെറേമിയ ൬:1 |
ജെറേമിയ ൬:2 |
ജെറേമിയ ൬:3 |
ജെറേമിയ ൬:4 |
ജെറേമിയ ൬:5 |
ജെറേമിയ ൬:6 |
ജെറേമിയ ൬:7 |
ജെറേമിയ ൬:8 |
ജെറേമിയ ൬:9 |
ജെറേമിയ ൬:10 |
ജെറേമിയ ൬:11 |
ജെറേമിയ ൬:12 |
ജെറേമിയ ൬:13 |
ജെറേമിയ ൬:14 |
ജെറേമിയ ൬:15 |
ജെറേമിയ ൬:16 |
ജെറേമിയ ൬:17 |
ജെറേമിയ ൬:18 |
ജെറേമിയ ൬:19 |
ജെറേമിയ ൬:20 |
ജെറേമിയ ൬:21 |
ജെറേമിയ ൬:22 |
ജെറേമിയ ൬:23 |
ജെറേമിയ ൬:24 |
ജെറേമിയ ൬:25 |
ജെറേമിയ ൬:26 |
ജെറേമിയ ൬:27 |
ജെറേമിയ ൬:28 |
ജെറേമിയ ൬:29 |
ജെറേമിയ ൬:30 |
ജെറേമിയ ൬:31 |
ജെറേമിയ ൬:32 |
ജെറേമിയ ൬:33 |
ജെറേമിയ ൬:34 |
ജെറേമിയ ൬:35 |
ജെറേമിയ ൬:36 |
ജെറേമിയ ൬:37 |
ജെറേമിയ ൬:38 |
ജെറേമിയ ൬:39 |
ജെറേമിയ ൬:40 |
ജെറേമിയ ൬:41 |
ജെറേമിയ ൬:42 |
ജെറേമിയ ൬:43 |
ജെറേമിയ ൬:44 |
ജെറേമിയ ൬:45 |
ജെറേമിയ ൬:46 |
ജെറേമിയ ൬:47 |
ജെറേമിയ ൬:48 |
ജെറേമിയ ൬:49 |
ജെറേമിയ ൬:50 |
ജെറേമിയ ൬:51 |
ജെറേമിയ ൬:52 |
ജെറേമിയ ൬:53 |
ജെറേമിയ ൬:54 |
ജെറേമിയ ൬:55 |
ജെറേമിയ ൬:56 |
ജെറേമിയ ൬:57 |
ജെറേമിയ ൬:58 |
ജെറേമിയ ൬:59 |
ജെറേമിയ ൬:60 |
ജെറേമിയ ൬:61 |
ജെറേമിയ ൬:62 |
|
|
|
|
|
|
ജെറേമിയ 1 / ജെറ 1 |
ജെറേമിയ 2 / ജെറ 2 |
ജെറേമിയ 3 / ജെറ 3 |
ജെറേമിയ 4 / ജെറ 4 |
ജെറേമിയ 5 / ജെറ 5 |
ജെറേമിയ 6 / ജെറ 6 |
ജെറേമിയ 7 / ജെറ 7 |
ജെറേമിയ 8 / ജെറ 8 |
ജെറേമിയ 9 / ജെറ 9 |
ജെറേമിയ 10 / ജെറ 10 |
ജെറേമിയ 11 / ജെറ 11 |
ജെറേമിയ 12 / ജെറ 12 |
ജെറേമിയ 13 / ജെറ 13 |
ജെറേമിയ 14 / ജെറ 14 |
ജെറേമിയ 15 / ജെറ 15 |
ജെറേമിയ 16 / ജെറ 16 |
ജെറേമിയ 17 / ജെറ 17 |
ജെറേമിയ 18 / ജെറ 18 |
ജെറേമിയ 19 / ജെറ 19 |
ജെറേമിയ 20 / ജെറ 20 |
ജെറേമിയ 21 / ജെറ 21 |
ജെറേമിയ 22 / ജെറ 22 |
ജെറേമിയ 23 / ജെറ 23 |
ജെറേമിയ 24 / ജെറ 24 |
ജെറേമിയ 25 / ജെറ 25 |
ജെറേമിയ 26 / ജെറ 26 |
ജെറേമിയ 27 / ജെറ 27 |
ജെറേമിയ 28 / ജെറ 28 |
ജെറേമിയ 29 / ജെറ 29 |
ജെറേമിയ 30 / ജെറ 30 |
ജെറേമിയ 31 / ജെറ 31 |
ജെറേമിയ 32 / ജെറ 32 |
ജെറേമിയ 33 / ജെറ 33 |
ജെറേമിയ 34 / ജെറ 34 |
ജെറേമിയ 35 / ജെറ 35 |
ജെറേമിയ 36 / ജെറ 36 |
ജെറേമിയ 37 / ജെറ 37 |
ജെറേമിയ 38 / ജെറ 38 |
ജെറേമിയ 39 / ജെറ 39 |
ജെറേമിയ 40 / ജെറ 40 |
ജെറേമിയ 41 / ജെറ 41 |
ജെറേമിയ 42 / ജെറ 42 |
ജെറേമിയ 43 / ജെറ 43 |
ജെറേമിയ 44 / ജെറ 44 |
ജെറേമിയ 45 / ജെറ 45 |
ജെറേമിയ 46 / ജെറ 46 |
ജെറേമിയ 47 / ജെറ 47 |
ജെറേമിയ 48 / ജെറ 48 |
ജെറേമിയ 49 / ജെറ 49 |
ജെറേമിയ 50 / ജെറ 50 |
ജെറേമിയ 51 / ജെറ 51 |
ജെറേമിയ 52 / ജെറ 52 |