൧ |
സ്ത്രീകളില്‍ ജ്ഞാനമുള്ളവള്‍ തന്റെ വീടു പണിയുന്നു; ഭോഷത്വമുള്ളവളോ അതു സ്വന്തകൈകളാല്‍ പൊളിച്ചുകളയുന്നു. |
൨ |
നേരായി നടക്കുന്നവന് യഹോവാഭക്തന് ; നടപ്പില്‍ വക്രതയുള്ളവനോ അവനെ നിന്ദിക്കുന്നു. |
൩ |
ഭോഷന്റെവായില് ഡംഭത്തിന്റെ വടിയുണ്ടു; ജ്ഞാനികളുടെ അധരങ്ങളോ അവരെ കാത്തുകൊള്ളുന്നു. |
൪ |
കാളകള്‍ ഇല്ലാത്തെടത്തു തൊഴുത്തു വെടിപ്പുള്ളതു; കാളയുടെ ശക്തികൊണ്ടോ വളരെ ആദായം ഉണ്ടു. |
൫ |
വിശ്വസ്തസാക്ഷി ഭോഷകു പറകയില്ല; കള്ളസ്സാക്ഷിയോ ഭോഷകു നിശ്വസിക്കുന്നു. |
൬ |
പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല; വിവേകമുള്ളവന്നോ പരിജ്ഞാനം എളുപ്പം. |
൭ |
മൂഢന്റെ മുമ്പില്‍നിന്നു മാറിപ്പോക; പരിജ്ഞാനമുള്ള അധരങ്ങള്‍ നീ അവനില്‍ കാണുകയില്ല. |
൮ |
വഴി തിരിച്ചറിയുന്നതു വിവേകിയുടെ ജ്ഞാനം; ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്വം. |
൯ |
ഭോഷന്മാരെ അകൃത്യയാഗം പരിഹസിക്കുന്നു. നേരുള്ളവര്‍ക്കോ തമ്മില്‍ പ്രീതി ഉണ്ടു. |
൧൦ |
ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു; അതിന്റെ സന്തോഷത്തിലും അന്യന് ഇടപെടുന്നില്ല. |
൧൧ |
ദുഷ്ടന്മാരുടെ വീടു മുടിഞ്ഞുപോകും; നീതിമാന്റെ കൂടാരമോ തഴെക്കും. |
൧൨ |
ചിലപ്പോള്‍ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നും; അതിന്റെ അവസാനമോ മരണവഴികള് അത്രേ. |
൧൩ |
ചിരിക്കുമ്പോള്‍ തന്നേയും ഹൃദയം ദുഃഖിച്ചിരിക്കാം; സന്തോഷത്തിന്റെ അവസാനം ദുഃഖമാകയുമാം. |
൧൪ |
ഹൃദയത്തില്‍ വിശ്വാസത്യാഗമുള്ളവന്നു തന്റെ നടപ്പില്‍ മടുപ്പുവരും; നല്ല മനുഷ്യനോ തന്റെ പ്രവൃത്തിയാല്‍ തന്നേ തൃപ്തിവരും. |
൧൫ |
അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു. |
൧൬ |
ജ്ഞാനി ഭയപ്പെട്ടു ദോഷം അകറ്റിനടക്കുന്നു; ഭോഷനോ ധിക്കാരംപൂണ്ടു നിര്‍ഭയനായി നടക്കുന്നു. |
൧൭ |
മുന്‍ കോപി ഭോഷത്വം പ്രവര്‍ത്തിക്കുന്നു. ദുരുപായി ദ്വേഷിക്കപ്പെടും. |
൧൮ |
അല്പബുദ്ധികള് ഭോഷത്വം അവകാശമാക്കിക്കൊള്ളുന്നു; സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു. |
൧൯ |
ദുര്‍ജ്ജനം സജ്ജനത്തിന്റെ മുമ്പിലും ദുഷ്ടന്മാര് നീതിമാന്മാരുടെ വാതില്ക്കലും വണങ്ങിനിലക്കുന്നു. |
൨൦ |
ദരിദ്രനെ കൂട്ടുകാരന് പോലും പകെക്കുന്നു; ധനവാന്നോ വളരെ സ്നേഹിതന്മാര് ഉണ്ടു. |
൨൧ |
കൂട്ടുകാരനെ നിന്ദിക്കുന്നവന് പാപം ചെയ്യുന്നു; എളിയവരോടു കൃപകാണിക്കുന്നവനോ ഭാഗ്യവാന് . |
൨൨ |
ദോഷം നിരൂപിക്കുന്നവര്‍ ഉഴന്നുപോകുന്നില്ലയോ? നന്മ നിരൂപിക്കുന്നവര്‍ക്കോ ദയയും വിശ്വസ്തതയും ലഭിക്കുന്നു. |
൨൩ |
എല്ലാ തൊഴിലുംകൊണ്ടു ലാഭം വരും; അധരചര്‍വ്വണംകൊണ്ടോ ഞെരുക്കമേ വരു. |
൨൪ |
ജ്ഞാനികളുടെ ധനം അവര്‍ക്കും കിരീടം; മൂഢന്മാരുടെ ഭോഷത്വമോ ഭോഷത്വം തന്നെ. |
൨൫ |
സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു; ഭോഷകു നിശ്വസിക്കുന്നവനോ വഞ്ചന ചെയ്യുന്നു. |
൨൬ |
യഹോവാഭക്തന്നു ദൃഢധൈര്യം ഉണ്ടു; അവന്റെ മക്കള്‍ക്കും ശരണം ഉണ്ടാകും. |
൨൭ |
യഹോവാഭക്തി ജീവന്റെ ഉറവാകുന്നു; അതിനാല്‍ മരണത്തിന്റെ കണികളെ ഒഴിഞ്ഞുപോകും. |
൨൮ |
പ്രജാബാഹുല്യം രാജാവിന്നു ബഹുമാനം; പ്രജാന്യൂനതയോ പ്രഭുവിന്നു നാശം. |
൨൯ |
ദീര്‍ഘക്ഷമയുള്ളവന്‍ മഹാബുദ്ധിമാന്‍ ; മുന്‍ കോപിയോ ഭോഷത്വം ഉയര്‍ത്തുന്നു. |
൩൦ |
ശാന്തമനസ്സു ദേഹത്തിന്നു ജീവന് ; അസൂയയോ അസ്തികള്‍ക്കു ദ്രവത്വം. |
൩൧ |
എളിയവനെ പീഡിപ്പിക്കുന്നവന് അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ദരിദ്രനോടു കൃപകാണിക്കുന്നവനോ അവനെ ബഹുമാനിക്കുന്നു. |
൩൨ |
ദുഷ്ടന്നു തന്റെ ദുഷ്ടതയാല്‍ വീഴ്ച വരുന്നു; നീതിമാന്നോ മരണത്തിലും പ്രത്യാശയുണ്ടു. |
൩൩ |
വിവേകമുള്ളവന്റെ ഹൃദയത്തില്‍ ജ്ഞാനം അടങ്ങിപ്പാര്ക്കുംന്നു; മൂഢന്മാരുടെ അന്തരംഗത്തില്‍ ഉള്ളതോ വെളിപ്പെട്ടുവരുന്നു. |
൩൪ |
നീതി ജാതിയെ ഉയര്‍ത്തുന്നു; പാപമോ വംശങ്ങള്‍ക്കു അപമാനം. |
൩൫ |
ബുദ്ധിമാനായ ദാസന്നു രാജാവിന്റെ പ്രീതി ലഭിക്കുന്നു. നാണംകെട്ടവന്നോ അവന്റെ കോപം നേരിടും.
|
Malayalam Bible 1992 |
Bible Society of India bible |
|
|
|
|
|
|
|
|
|
|
സുഭാഷിതങ്ങൾ ൧൪:1 |
സുഭാഷിതങ്ങൾ ൧൪:2 |
സുഭാഷിതങ്ങൾ ൧൪:3 |
സുഭാഷിതങ്ങൾ ൧൪:4 |
സുഭാഷിതങ്ങൾ ൧൪:5 |
സുഭാഷിതങ്ങൾ ൧൪:6 |
സുഭാഷിതങ്ങൾ ൧൪:7 |
സുഭാഷിതങ്ങൾ ൧൪:8 |
സുഭാഷിതങ്ങൾ ൧൪:9 |
സുഭാഷിതങ്ങൾ ൧൪:10 |
സുഭാഷിതങ്ങൾ ൧൪:11 |
സുഭാഷിതങ്ങൾ ൧൪:12 |
സുഭാഷിതങ്ങൾ ൧൪:13 |
സുഭാഷിതങ്ങൾ ൧൪:14 |
സുഭാഷിതങ്ങൾ ൧൪:15 |
സുഭാഷിതങ്ങൾ ൧൪:16 |
സുഭാഷിതങ്ങൾ ൧൪:17 |
സുഭാഷിതങ്ങൾ ൧൪:18 |
സുഭാഷിതങ്ങൾ ൧൪:19 |
സുഭാഷിതങ്ങൾ ൧൪:20 |
സുഭാഷിതങ്ങൾ ൧൪:21 |
സുഭാഷിതങ്ങൾ ൧൪:22 |
സുഭാഷിതങ്ങൾ ൧൪:23 |
സുഭാഷിതങ്ങൾ ൧൪:24 |
സുഭാഷിതങ്ങൾ ൧൪:25 |
സുഭാഷിതങ്ങൾ ൧൪:26 |
സുഭാഷിതങ്ങൾ ൧൪:27 |
സുഭാഷിതങ്ങൾ ൧൪:28 |
സുഭാഷിതങ്ങൾ ൧൪:29 |
സുഭാഷിതങ്ങൾ ൧൪:30 |
സുഭാഷിതങ്ങൾ ൧൪:31 |
സുഭാഷിതങ്ങൾ ൧൪:32 |
സുഭാഷിതങ്ങൾ ൧൪:33 |
സുഭാഷിതങ്ങൾ ൧൪:34 |
സുഭാഷിതങ്ങൾ ൧൪:35 |
|
|
|
|
|
|
സുഭാഷിതങ്ങൾ 1 / സുഭ 1 |
സുഭാഷിതങ്ങൾ 2 / സുഭ 2 |
സുഭാഷിതങ്ങൾ 3 / സുഭ 3 |
സുഭാഷിതങ്ങൾ 4 / സുഭ 4 |
സുഭാഷിതങ്ങൾ 5 / സുഭ 5 |
സുഭാഷിതങ്ങൾ 6 / സുഭ 6 |
സുഭാഷിതങ്ങൾ 7 / സുഭ 7 |
സുഭാഷിതങ്ങൾ 8 / സുഭ 8 |
സുഭാഷിതങ്ങൾ 9 / സുഭ 9 |
സുഭാഷിതങ്ങൾ 10 / സുഭ 10 |
സുഭാഷിതങ്ങൾ 11 / സുഭ 11 |
സുഭാഷിതങ്ങൾ 12 / സുഭ 12 |
സുഭാഷിതങ്ങൾ 13 / സുഭ 13 |
സുഭാഷിതങ്ങൾ 14 / സുഭ 14 |
സുഭാഷിതങ്ങൾ 15 / സുഭ 15 |
സുഭാഷിതങ്ങൾ 16 / സുഭ 16 |
സുഭാഷിതങ്ങൾ 17 / സുഭ 17 |
സുഭാഷിതങ്ങൾ 18 / സുഭ 18 |
സുഭാഷിതങ്ങൾ 19 / സുഭ 19 |
സുഭാഷിതങ്ങൾ 20 / സുഭ 20 |
സുഭാഷിതങ്ങൾ 21 / സുഭ 21 |
സുഭാഷിതങ്ങൾ 22 / സുഭ 22 |
സുഭാഷിതങ്ങൾ 23 / സുഭ 23 |
സുഭാഷിതങ്ങൾ 24 / സുഭ 24 |
സുഭാഷിതങ്ങൾ 25 / സുഭ 25 |
സുഭാഷിതങ്ങൾ 26 / സുഭ 26 |
സുഭാഷിതങ്ങൾ 27 / സുഭ 27 |
സുഭാഷിതങ്ങൾ 28 / സുഭ 28 |
സുഭാഷിതങ്ങൾ 29 / സുഭ 29 |
സുഭാഷിതങ്ങൾ 30 / സുഭ 30 |
സുഭാഷിതങ്ങൾ 31 / സുഭ 31 |