൧ |
ശലോമോനെ അവന്റെ അപ്പന്നു പകരം രാജാവായിട്ടു അഭിഷേകം ചെയ്തു എന്നു സോര്‍രാജാവായ ഹീരാം കേട്ടിട്ടു ഭൃത്യന്മാരെ അവന്റെ അടുക്കല്‍ അയച്ചു. ഹീരാം എല്ലായ്പോഴും ദാവീദിന്റെ സ്നേഹിതനായിരുന്നു. |
൨ |
ശലോമോന് ഹീരാമിന്റെ അടുക്കല്‍ ആളയച്ചു പറയിച്ചതു എന്തെന്നാല്‍ |
൩ |
എന്റെ അപ്പനായ ദാവീദിന്റെ ശത്രുക്കളെ യഹോവ അവന്റെ കാല്ക്കീഴാക്കുംവരെ ചുറ്റുമുള്ള യുദ്ധം ഹേതുവായി തന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിവാന് അവന്നു കഴിഞ്ഞില്ല എന്നു നീ അറിയുന്നുവല്ലോ. |
൪ |
എന്നാല്‍ ഇപ്പോള്‍ ഒരു പ്രതിയോഗിയോ വിഘ്നമോ ഇല്ല; എന്റെ ദൈവമായ യഹോവ ചുറ്റും എനിക്കു സ്വസ്ഥത നല്കിയിരിക്കുന്നു. |
൫ |
ആകയാല്‍ ഇതാ, ഞാന്‍ നിനക്കു പകരം നിന്റെ സിംഹാസനത്തില്‍ ഇരുത്തുന്ന നിന്റെ മകന് എന്റെ നാമത്തിന്നു ഒരു ആലയം പണിയുമെന്നു യഹോവ എന്റെ അപ്പനായ ദാവീദിനോടു അരുളിച്ചെയ്തതു പോലെ എന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിവാന് ഞാന്‍ വിചാരിക്കുന്നു. |
൬ |
ആകയാല്‍ ലെബാനോനില്‍നിന്നു എനിക്കായി ദേവദാരുമരം മുറിപ്പാന് കല്പന കൊടുക്കേണം; എന്റെ വേലക്കാര്‍ നിന്റെ വേലക്കാരോടുകൂടെ ഉണ്ടായിരിക്കും; നിന്റെ വേലക്കാര്‍ക്കും നീ പറയുന്ന കൂലി ഞാന്‍ എത്തിച്ചു തരാം; സീദോന്യരെപ്പോലെ മരം മുറിപ്പാന് പരിചയമുള്ളവര്‍ ഞങ്ങളുടെ ഇടയില്‍ ആരും ഇല്ല എന്നു നീ അറിയുന്നുവല്ലോ. |
൭ |
ഹീരാം ശലോമോന്റെ വാക്കു കേട്ടപ്പോള്‍ ഏറ്റവും സന്തോഷിച്ചുഈ മഹാജനത്തെ വാഴുവാന്‍ ദാവീദിന്നു ജ്ഞാനമുള്ളോരു മകനെ കൊടുത്ത യഹോവ ഇന്നു വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞു. |
൮ |
ഹീരാം ശലോമോന്റെ അടുക്കല്‍ ആളയച്ചു പറയിച്ചതു എന്തെന്നാല്‍നീ പറഞ്ഞയച്ച വസ്തുത ഞാന്‍ കേട്ടു; ദേവദാരുവിന്റെയും സരളമരത്തിന്റെയും കാര്യത്തില്‍ നീ ഇച്ഛിച്ചതു ഒക്കെയും ഞാന്‍ ചെയ്യാം. |
൯ |
എന്റെ വേലക്കാര്‍ ലെബാനോനില്‍നിന്നു കടലിലേക്കു അവയെ ഇറക്കിയശേഷം ഞാന്‍ ചങ്ങാടം കെട്ടിച്ചു നീ പറയുന്ന സ്ഥലത്തേക്കു കടല്‍ വഴിയായി എത്തിച്ചു കെട്ടഴിപ്പിച്ചുതരാം; നീ ഏറ്റുവാങ്ങേണം; എന്നാല്‍ എന്റെ ഗൃഹത്തിന്നു ആഹാരം എത്തിച്ചുതരുന്ന കാര്യത്തില്‍ നീ എന്റെ ഇഷ്ടവും നിവര്‍ത്തിക്കേണം. |
൧൦ |
അങ്ങനെ ഹീരാം ശലോമോന്നു ദേവദാരുവും സരളമരവും അവന്റെ ഇഷ്ടംപോലെ ഒക്കെയും കൊടുത്തു പോന്നു. |
൧൧ |
ശലോമോന് ഹീരാമിന്റെ ഗൃഹത്തിലേക്കു ആഹാരംവകെക്കു ഇരുപതിനായിരം പറ കോതമ്പും ഇരുപതു പറ ഇടിച്ചെടുത്ത എണ്ണയും കൊടുത്തു; ഇങ്ങനെ ശലോമോന് ഹീരാമിന്നു ആണ്ടുതോറും കൊടുക്കും. |
൧൨ |
യഹോവ ശലോമോനോടു അരുളിച്ചെയ്തതുപോലെ അവന്നു ജ്ഞാനം നല്കി; ഹീരാമും ശലോമോനും തമ്മില്‍ സമാധാനമായിരുന്നു; അവര്‍ ഇരുവരും തമ്മില്‍ ഉടമ്പടിയും ചെയ്തു. |
൧൩ |
ശലോമോന് രാജാവു യിസ്രായേലില്നിന്നൊക്കെയും ഊഴിയവേലക്കാരെ വരിയിട്ടെടുത്തു; ഊഴിയ വേലക്കാര്‍ മുപ്പതിനായിരംപേരായിരുന്നു. |
൧൪ |
അവന് അവരെ മാസംതോറും പതിനായിരംപേര്വീതം മാറി മാറി ലെബാനോനിലേക്കു അയച്ചു; അവര്‍ ഒരു മാസം ലെബാനോനിലും രണ്ടുമാസം വീട്ടിലും ആയിരുന്നു; അദോനീരാം ഊഴിയവേലക്കാര്ക്കും മേധാവി ആയിരുന്നു. |
൧൫ |
വേല ചെയ്യുന്ന ജനത്തെ ഭരിച്ചു വേല നടത്തുന്ന മൂവായിരത്തിമുന്നൂറു പ്രധാനകാര്യക്കാരന്മാരൊഴികെ |
൧൬ |
ശലോമോന്നു എഴുപതിനായിരം ചുമട്ടുകാരും മലയില്‍ എണ്‍പതിനായിരം കല്ലുവെട്ടുകാരും ഉണ്ടായിരുന്നു. |
൧൭ |
ആലയത്തിന്നു ചെത്തിയ കല്ലുകൊണ്ടു അടിസ്ഥാനം ഇടുവാന്‍ അവര്‍ രാജകല്പനപ്രകാരം വിശേഷപ്പെട്ട വലിയകല്ലു വെട്ടി. |
൧൮ |
ശലോമോന്റെ ശില്പികളും, ഹീരാമിന്റെ ശില്പികളും ഗെബാല്യരും ആലയപ്പണിക്കായി മരവും കല്ലും ചെത്തി ഒരുക്കി.
|
Malayalam Bible 1992 |
Bible Society of India bible |
|
|
|
|
|
|
|
|
|
|
൧ രാജാക്കൻമാർ ൫:1 |
൧ രാജാക്കൻമാർ ൫:2 |
൧ രാജാക്കൻമാർ ൫:3 |
൧ രാജാക്കൻമാർ ൫:4 |
൧ രാജാക്കൻമാർ ൫:5 |
൧ രാജാക്കൻമാർ ൫:6 |
൧ രാജാക്കൻമാർ ൫:7 |
൧ രാജാക്കൻമാർ ൫:8 |
൧ രാജാക്കൻമാർ ൫:9 |
൧ രാജാക്കൻമാർ ൫:10 |
൧ രാജാക്കൻമാർ ൫:11 |
൧ രാജാക്കൻമാർ ൫:12 |
൧ രാജാക്കൻമാർ ൫:13 |
൧ രാജാക്കൻമാർ ൫:14 |
൧ രാജാക്കൻമാർ ൫:15 |
൧ രാജാക്കൻമാർ ൫:16 |
൧ രാജാക്കൻമാർ ൫:17 |
൧ രാജാക്കൻമാർ ൫:18 |
|
|
|
|
|
|
൧ രാജാക്കൻമാർ 1 / ൧രാ 1 |
൧ രാജാക്കൻമാർ 2 / ൧രാ 2 |
൧ രാജാക്കൻമാർ 3 / ൧രാ 3 |
൧ രാജാക്കൻമാർ 4 / ൧രാ 4 |
൧ രാജാക്കൻമാർ 5 / ൧രാ 5 |
൧ രാജാക്കൻമാർ 6 / ൧രാ 6 |
൧ രാജാക്കൻമാർ 7 / ൧രാ 7 |
൧ രാജാക്കൻമാർ 8 / ൧രാ 8 |
൧ രാജാക്കൻമാർ 9 / ൧രാ 9 |
൧ രാജാക്കൻമാർ 10 / ൧രാ 10 |
൧ രാജാക്കൻമാർ 11 / ൧രാ 11 |
൧ രാജാക്കൻമാർ 12 / ൧രാ 12 |
൧ രാജാക്കൻമാർ 13 / ൧രാ 13 |
൧ രാജാക്കൻമാർ 14 / ൧രാ 14 |
൧ രാജാക്കൻമാർ 15 / ൧രാ 15 |
൧ രാജാക്കൻമാർ 16 / ൧രാ 16 |
൧ രാജാക്കൻമാർ 17 / ൧രാ 17 |
൧ രാജാക്കൻമാർ 18 / ൧രാ 18 |
൧ രാജാക്കൻമാർ 19 / ൧രാ 19 |
൧ രാജാക്കൻമാർ 20 / ൧രാ 20 |
൧ രാജാക്കൻമാർ 21 / ൧രാ 21 |
൧ രാജാക്കൻമാർ 22 / ൧രാ 22 |